എടത്വ മാലിയിൽ പുളിക്കത്ര തറവാടിന് യു.ആർ.എഫ് ലോക റിക്കോർഡ് സമ്മാനിച്ചു.

 


എടത്വ: കഴിഞ്ഞ ഒരു നൂറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ഇതിഹാസം രചിച്ച് ലോകമെങ്ങുമുള്ള കുട്ടനാടന്‍ ജലോത്സവ പ്രേമികള്‍ക്ക് ആവേശവും അതുല്യമായ പെരുമയും സമ്മാനിച്ച എടത്വ പാണ്ടങ്കരി മാലിയില്‍ പുളിക്കത്ര തറവാട് യു.ആർ.എഫ് ലോക റിക്കോർഡിൽ ഇടം പിടിച്ചു.യു.ആർ.എഫ് വേൾഡ് റിക്കോർഡ് ഇൻ്റർനാഷണൽ ചീഫ് എഡിറ്റർ ഗിന്നസ്സ് ഡോ.സുനിൽ ജോസഫ്,ജൂറി ഡോ.ജോൺസൺ വി ഇടിക്കുള എന്നിവർ ചേർന്ന് പ്രഖ്യാപനം നടത്തി. എ.എം ആരിഫ് എം.പി, തോമസ് കെ തോമസ് എം.എൽ എ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റും അംഗികാര മുദ്രയും സമ്മാനിച്ചു.
മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും നാലാമത്തെ കളി വള്ളമായ 'ഷോട്ട് പുളിക്കത്ര' 2017 ജൂലൈ 27-ന് ആണ് നീരണിഞ്ഞത്.ഒരു നൂറ്റാണ്ടിനുള്ളില്‍ ഒരേ കുടുബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ 4 കളിവള്ളങ്ങള്‍ നിര്‍മ്മിച്ച പാരമ്പര്യത്തിനാണ് യു.ആർ.എഫ് വേൾഡ് റിക്കോർഡ്.

എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയാണ് 1926 ൽ തറവാട്ടിൽ നിന്നും 'പുളിക്കത്ര ' വള്ളം നീരണിയിക്കുന്നത്.

1952 ലെ നെഹ്റു ട്രോഫി ജലമേളയിൽ 1600 മീറ്റർ 4.04 മിനിട്ട് എന്ന റിക്കോർഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ കളിവള്ളമായ 'പുളിക്കത്ര '.കുട്ടനാടൻ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച ബാബു പുളിക്കത്ര 1960-ൽ നീറ്റിലിറക്കിയ 'ഷോട്ട് 37 തവണ നെഹ്റുട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്.
നവതി നിറവിൽ തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായിട്ടാണ് നാലാമത്തെ വള്ളം ജോർജ് ചുമ്മാർ മാലിയിൽ (ജോർജ്ജി)2017ൽ നിർമ്മിച്ചത്.


Post a Comment

0 Comments