പീരുമേട്: ലോകത്തിലെ ഏറ്റവും ചെറിയ പ്രസവിച്ച ആട് എന്ന പദവി പീരുമേടിന് സ്വന്തം. ഗിന്നസ്, യു. ആർ. എഫ്റിക്കാർഡുകളാണ് കറുമ്പി സ്വന്തമാക്കിയത്.
പീരുമേട് കുട്ടിക്കാനം എം. ബി.സി കോളജിലെ മെക്കാനിക്കൽ ഇൻസ്ട്രക്ടർ ലിനു പീറ്ററിൻ്റെ കനേഡിയൻ പിഗ്മി വിഭാഗത്തിലുള്ള പെണ്ണാട് " കറുമ്പി"യാണ്ഈ നേട്ടത്തിലേക്ക് എത്തിയത്.
യു. ആർ. എഫ് ലോക റിക്കാർഡ് സർട്ടിഫിക്കറ്റ് ലിനു പീറ്ററിന് ഗിന്നസ് സുനിൽ ജോസഫും (യൂണിവേഴ്സൽ റിക്കാർഡ് ഫോറം, കൽക്കത്ത) മെഡൽ ഡീക്കൻ നിഖിലും സമാനിച്ചു. ഗിന്നസ് ലോക റിക്കാർഡ് സർട്ടിഫിക്കറ്റിനായി ലിനു കാത്തിരിക്കുന്നു.നൽപത് സെൻ്റിമീറ്റർ മാത്രമാണ് നാല് വയസ് പൂർത്തിയായ ഈ പെണ്ണാടിൻ്റെ ഉയരം. രണ്ടു മാസം പ്രയമുള്ള കുട്ടിയും തള്ളയും പൂർണ്ണ ആരോഗ്യവതികളാണ്. കൂടാതെ കറുമ്പി 3 മാസം ഗർഭിണിയുമാണ്.
ഗിന്നസ് റിക്കാർഡിൻ്റെ മാർഗനിർദേശമനുസരിച്ചുള്ള പ്രകിയകൾ പൂർത്തിയാക്കി രേഖകൾ അവർ പരിശോധിച്ച ശേഷമാണ് ഗിന്നസ് പ്രഖ്യാപനം നടത്തിയത്.ക്ഷീര കർഷകനായ ലിനു 15 വർഷം മുമ്പാണ് കനേഡിയൻ പിഗ്മി ഇനത്തിലുള്ള ഒരു ജോഡി ആടുകളെ വാങ്ങുന്നത്. ഇപ്പോൾ 3 ആൺ അടും 5 പെൺ ആടും 20 കുഞ്ഞുങ്ങളും ഉണ്ട്. മൂന്ന് നിറങ്ങളിലാണ് ആടുകൾ. കറുപ്പ്, വെളുപ്പ്, കറപ്പും വെളുപ്പും.
ഇണചേർക്കുമ്പോൾ ഒരോ തവണയും ഒരോ ആണാടിനെ യാണ് ഉപയോഗിക്കുന്നു.
വംശഗുണംനിലനിർത്താനാണിങ്ങനെ ചെയ്യുന്നത്. പൊക്കം കുറഞ്ഞ ആടിൻ്റെ അമ്മയും കുഞ്ഞും ഉണ്ട്. കുട്ടിക്ക് നാലുമാസം പ്രായം ആയി. തള്ളയാട് ഗർഭിണിയാണ്.
താൻ വളർത്തുന്ന എല്ലാ ജീവജാലങ്ങളുടെയും വംശ ഗുണം നിലനിർത്തുന്നതിനായി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്
കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടറും സഹായികളും ആണ് ആടിന്റെ പ്രായം, ബ്രീഡ് ,അളവുകൾ ഇതെല്ലാം രേഖപ്പെടുത്തിയത് .
വണ്ടിപെരിയാർമൃഗാശുപത്രിയിലെ സർജൻ ഡോ. ശിൽപ വി.എസ്, ഫിൽഡ് ഓഫിസർമാരായ ജയൻ .കെ , രാജ്.എ. വി എന്നിവരായിരുന്നു സംഘത്തിൽ . ഗിന്നസ് ജേതാക്കളായ സുനിൽ ജോസഫ്, അശ്വിൻ വാഴുവേലിൽ എന്നിവർ നിരീക്ഷകരായിരുന്നു, അനിഷ് എം. ഛായാഗ്രഹകനായിരുന്നു.
പക്ഷിമൃഗാദികളെപരിപാലിക്കുന്ന ലിനുവിൻ്റെ മേലേ മണ്ണിൻ ഹിൽവ്യു ഫാമിൻ്റെ മേൽനോട്ടം ഭാര്യ അനു ജോസും വിദ്യാർത്ഥികളായ ലൂദ് ,ലിനറ്റ് എന്നിവർ ചേർന്ന് നിർവഹിക്കുന്നു
0 Comments